ഡല്‍ഹി: ഏതൊക്കെ സംവിധാനങ്ങളാണ് മെയ് 15 വരെ അടച്ചിടേണ്ടതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിസഭാ സമിതി. പൊതുസ്ഥലങ്ങൾ മൂന്നാഴ്ച കൂടി അടച്ചിടാൻ ശുപാർശ. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ സമിതി നല്കി.
അതേസമയം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പാര്‍ലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച പുരോഗമിക്കുകയാണ്. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും.
Discussion about this post