In Facebook- ജിതിൻ ജേക്കബ്
സർക്കാരിന്റെ കടം തീർക്കാനും വികസനപ്രവർത്തനങ്ങൾക്കും 1990 ന് മുമ്പ് രാജ്യം ചെയ്തിരുന്നത് വീണ്ടും ചെയ്യണം എന്നൊക്കെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ പുലമ്പുമ്പോൾ ഒന്നുറപ്പാണ് ഇവരുടെ ചിന്ത ഇപ്പോഴും തൊണ്ണൂറുകളിൽ തന്നെയാണ്.
1990 കളിൽ ഇന്ത്യ സാമ്പത്തീകമായി തകർന്നു തരിപ്പണമായി. പെട്രോൾ ഇറക്കുമതി ചെയ്യാനുള്ള പണം പോലും കയ്യിലില്ലാതെ വന്നപ്പോൾ IMF നോടും മറ്റു ലോകരാഷ്ട്രങ്ങളോടും പണം കടം ചോദിച്ചു.
ചില ‘സാമ്പത്തീക വിദഗ്ദ്ധർ’ പറയുന്നത് പോലെ കമ്മട്ടം എടുത്തു കുറെ കാശ് പ്രിന്റ് ചെയ്താൽ പോരായിരുന്നോ എന്ന് ചോദിക്കുന്നവർ ഉണ്ടാകും. പക്ഷെ പെട്രോൾ കിട്ടണം എങ്കിൽ ഡോളർ കൊടുക്കണം. ഇന്ത്യൻ രൂപ ആർക്കും വേണ്ട. സാമ്പത്തീക അച്ചടക്കം ഇല്ലാതിരുന്ന അന്നത്തെ ഇന്ത്യയുടെ റേറ്റിംഗ് ലോകത്തിലെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ കുറച്ചു.
വിശ്വാസ്യത ഇല്ലാത്ത ഒരു സമ്പത് വ്യവസ്ഥക്ക് ആര് പണം കൊടുക്കും? അവസാനം കൈവശം ഉണ്ടായിരുന്ന 47 ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ജപ്പാനിലും പണയം വെച്ചാണ് തല്ക്കാലം പിടിച്ചു നിൽക്കാനുള്ള പണം കടമായി മേടിച്ചത്. ഒരു പരമാധികാര രാജ്യത്തിന് അതിൽ കൂടുതൽ നാണക്കേട് വേറെയുണ്ടോ?
ആവശ്യം വരുമ്പോൾ കമ്മട്ടം എടുത്ത് ഇഷ്ടത്തിന് കാശ് അടിച്ചുണ്ടാക്കിയാൽ അതിന് മൂല്യം കാണില്ല എന്നത് ഏത് സാധാരണക്കാരനും അറിയാം. അമേരിക്ക ചെയ്യുന്നല്ലോ പിന്നെ ഇന്ത്യക്ക് ചെയ്താൽ എന്താണ് എന്നാണ് ചോദ്യം.
അമേരിക്കയുടെ നയങ്ങൾക്കെതിരെ പോസ്റ്റ് ഓഫീസിന്റെ മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുന്നവന്മാരുടെ അമേരിക്കൻ പ്രേമം കണ്ടില്ലേ..അതവിടെ നിൽക്കട്ടെ, അമേരിക്ക ചെയ്യുന്നത് പോലെ ഇന്ത്യ ചെയ്താൽ ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കുന്നത് പോലെയായിപ്പോകും.
അമേരിക്കൻ ഡോളർ ഇന്റർനാഷണൽ കറൻസി ആണ്. ലോകത്ത് എവിടെയും അതിന് മൂല്യം ഉണ്ട്. അതുപോലെയാണോ നമ്മുടെ രൂപ?
പ്രൊഡക്ടിവിറ്റി ഇല്ലാതെ പണം ജനങ്ങൾക്ക് കൊടുത്താൽ വിലക്കയറ്റം രൂക്ഷമാകും എന്നറിയാം. അങ്ങനെ ആയാലും കുഴപ്പമില്ല ആ സമയത്ത് അത് കൈകാര്യം ചെയ്യാം എന്നാണ് വാദം.
പെട്രോളിന് വിലകൂടുമ്പോൾ രാജ്യത്ത് കലാപം എന്താണ് ഉണ്ടാകാത്തത് എന്ന് ചോദിച്ചു സങ്കടപ്പെടുന്ന അന്തങ്ങളില്ലേ, നിങ്ങൾ മനസിലാക്കേണ്ടത് പെട്രോളിന് വിലകൂടുമ്പോഴും ഇന്ത്യയിൽ അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം ഇല്ല എന്നതാണ്.
സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടായാൽ ജനം അസ്വസ്ഥരാകും. ഇന്നിപ്പോൾ രാജ്യം പറയുന്നത് അനുസരിക്കുന്ന 99.99% ജനതയിൽ നല്ലൊരു ശതമാനത്തിനും സർക്കാരിൽ വിശ്വാസം നഷ്ടപ്പെടും. അത് അരാജകത്വത്തിലേക്കും, ക്രമാസമാധാന പ്രശ്നത്തിലേക്കും വഴിവെക്കും.
രണ്ടാം UPA സർക്കാരിന്റെ പതനത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് അക്കാലത്തെ വിലക്കയറ്റം ആയിരുന്നു. 11% ത്തിന് മുകളിൽ വരെ വിലക്കയറ്റം ഉണ്ടായിരുന്നു.
1990 കൾക്ക് ശേഷം ഗംഗയിൽ കുറെ വെള്ളം ഒഴുകിപ്പോയി. പെട്രോൾ വാങ്ങിക്കാൻ സ്വർണം പണയം വെക്കേണ്ടി വന്ന പഴയ ഇന്ത്യയല്ല ഇപ്പോൾ. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ 5 മത്തെ സാമ്പത്തീക ശക്തിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിദേശ കരുതൽ ധനമുള്ള 5 മത്തെ രാജ്യമാണ്.
ജനം കള്ള് കുടിച്ചില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയില്ല എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്ന ‘സാമ്പത്തീക വിദഗ്ധരുടെ’യൊക്കെ ലക്ഷ്യം ഇന്ത്യയെ ഒരു വെനിസ്വലേ അല്ലെങ്കിൽ സിംബാബ്വേ പോലുള്ള സമ്പത് വ്യവസ്ഥ ആക്കാനാണ്.
കോവിഡ് ദുരന്തം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും അതിഭീകരമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. കൃത്യമായ മുൻകരുതലുകൾ എടുത്തത് കൊണ്ട് ഇന്ത്യയിൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
പക്ഷെ അതിന് രാഷ്ട്രത്തിന് ഇപ്പോൾ തന്നെ 10 ലക്ഷം കോടി രൂപയുടെ എങ്കിലും സാമ്പത്തീക നഷ്ടം സഹിക്കേണ്ടിവന്നു. അത് ഇനിയും കൂടാനാണ് സാധ്യത. പക്ഷെ അതൊക്കെ തരണം ചെയ്യാൻ നമുക്കാകും.
റാബി വിളവെടുപ്പ് ഇനിയും പൂർണമായും കഴിഞ്ഞിട്ടില്ല. രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. അതുകൊണ്ട് കാര്യമായ വിലക്കയറ്റം ഉണ്ടാകില്ല.
പലിശ ഏറ്റവും കുറഞ്ഞ നിരക്കിൽ ആണുള്ളത്. നിലവിലുള്ള സാമ്പത്തീക നിയന്ത്രണങ്ങൾ കൊണ്ടും, ചെലവ് ചുരുക്കലും, ജനങ്ങളും, വ്യാവസായിക ലോകവും നൽകുന്ന സംഭാവനകൾ കൊണ്ടും രാജ്യത്തിന് ഈ പ്രതിസന്ധി മറികടക്കാനാകും.
കോവിഡ് കഴിഞ്ഞാലും ബാങ്കുകൾ വഴി ജനങ്ങളിലേക്ക് ധാരാളമായി പണം എത്തും. പക്ഷെ അത് പ്രൊഡക്ടിവ് ആയ കാര്യങ്ങൾക്ക് ആയിരിക്കും. ഇപ്പോൾ തന്നെ ബാങ്കുകൾ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് ഈടില്ലാതെ വായ്പ്പ കൊടുക്കുന്നു. കോവിഡ് പ്രതിരോധ മരുന്ന് നിർമാണം കൂടുതലും നടക്കുന്നത് ഇന്ത്യയിൽ ആണ്.
മികച്ച മൺസൂൺ കൂടി കിട്ടിയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.
കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യക്ക് നിർണായക സ്ഥാനമാണുള്ളത്. നമ്മൾ പുതിയ അവസരങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടത്. 2025 ലെ ഇന്ത്യ അല്ലെങ്കിൽ 2030 ലെ ഇന്ത്യ എന്ന രീതിയിൽ ചിന്തിക്കുക.
പോസിറ്റീവ് ചിന്താഗതി ഉണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. 1990 കളിൽ ജീവിക്കുന്നവർ അവിടെ കിടക്കട്ടെ. ആ വണ്ടി അങ്ങനെയേ പോകൂ.
സർക്കാർ പണവും അരിയും വീട്ടിൽ കൊണ്ട് തന്നിട്ട് കഞ്ഞി വെക്കാം എന്ന് കരുതുന്നവർക്ക് ഉള്ളതല്ല ഈ ലോകം. അതിവേഗം ആണ് ഇന്ത്യയിൽ ഇപ്പോൾ കാര്യങ്ങൾ നടപ്പിലാക്കുന്നത്. സാമ്പത്തീക സഹായം പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളിൽ പണം അക്കൗണ്ടിൽ വന്നു എന്ന് പറയുമ്പോൾ അറിയാം നമ്മൾ എത്ര വേഗത്തിലാണ് കാര്യങ്ങൾ നടപ്പാക്കുന്നത് എന്ന്.
ഇവിടെ ഒന്നും നടക്കില്ല, അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞു വരട്ട് തത്വവും പറഞ്ഞിരിക്കുന്നവനൊക്കെ എന്നും പരാതികൾ മാത്രമായിരിക്കും. അവരെ മാറ്റാൻ കഴിയില്ല, അവർ സമൂഹത്തിൽ നെഗറ്റീവ് ചിന്താഗതി പരത്തി കൊണ്ടിരിക്കും. അവരെ അവഗണിക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത്.
”Ask not what your country can do for you, ask what you can do for your country.” എന്ന കെന്നഡിയുടെ വാക്കുകൾ ഓർക്കുക. നാളത്തെ ലോകം നമ്മുടേതാകണം എങ്കിൽ മാറി ചിന്തിക്കേണ്ടത് നമ്മൾ തന്നെയാണ്.
https://www.facebook.com/jithinjacob.jacob/posts/2798239003579220
Discussion about this post