ഗുരുദ്വാര ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അസ്ലം ഫറൂഖിയ്ക്കൊപ്പം അഫ്ഗാന് സുരക്ഷാ സേന പിടികൂടിയ ഐജാസ് അഹമ്മദ് അഹ്നഗറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ രണ്ട് ദശകമായി ജമ്മു കശ്മീരില്‍ പോലീസ് തിരയുന്ന കൊടും കുറ്റവാളിയാണ് ഇയാളെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഐജാസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.
1990-ൽ ഭീകരാക്രമണക്കേസില്‍ പ്രതിയായ ഇയാളെ ജമ്മു കശ്മീരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഐജാസ് മറ്റൊരു ഭീകരാക്രമണക്കേസില്‍ പിടിയിലാകുന്നത്.
ജമ്മു കശ്മീര്‍ സ്വദേശിയായ ഐജാസിന്റെ കുടുംബവും വിവിധ ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ഇയാളുടെ മകനെ ഏറ്റുമുട്ടലില്‍ അഫ്ഗാന് സൈന്യം വധിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ പാകിസ്ഥാന് സ്വദേശിയാണ് താന്‍ എന്നാണ് ഐജാസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.
അല്‍ ഖ്വയ്ദയില് ചേര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഐജാസ് പിന്നീട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു. അവിടെ നിന്നുമാണ് ഇസ്ലാമിക് സറ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
ജമ്മു കശ്മീരില്‍ നിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാറുണ്ടെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
Discussion about this post