മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.
മുംബൈയില്‍ ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം. ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തങ്ങള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നതെന്ന് അര്‍ണാബ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് അദ്ദേഹം ഉടനെ പരാതി നല്‍കുകയും ചെയ്തിരുന്നു.
ബൈക്കില്‍ എത്തിയ രണ്ട് പേര് തന്റെ കാറിനെ ആക്രമിച്ചു. ആക്രമണകാരികള്‍ അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തിയെന്നും ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയില്‍ അര്‍ണാബ് കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ വന്നവര്‍ ചാടിയിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നുമാണ് അർണാബ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തുടര്‍ന്ന് അക്രമിസംഘം കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും കാറിനു മുകളില്‍ കരി ഓയില്‍ ഒഴിച്ചു അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പരാതിയില്‍ പറയുന്നു. അര്‍ണാബ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതായി പോലീസ് അറിയിച്ചത്.
അതേസമയം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബിന്റെ ആരോപണം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനെ പരിപൂർണ ഉത്തരവാദിത്വം സോണിയ ഗാന്ധിക്കും വധേര കുടുംബത്തിനുമായിരിക്കുമെന്ന് അർണബ് പറഞ്ഞു.
Discussion about this post