15 മിനിറ്റ് സൂര്യപ്രകാശമേറ്റാൽ കൊറോണ വൈറസിനെ ഇല്ലാതാക്കുകയും വിറ്റാമിൻ ഡി ആർജിച്ച് രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യാമെന്ന കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബേ പറഞ്ഞതിനെ ശരി വച്ച് അമേരിക്കൻ ശാത്രജ്ഞരുടെ പുതിയ വെളിപ്പെടുത്തൽ. സൂര്യപ്രകാശത്തിനു കൊറോണ വൈറസിനെ മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നു യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തിയ പഠന റിപ്പോർട്ടിൽ വ്യാഴാഴ്ച വെളിപ്പെടുത്തി.
ഉയർന്ന ആർദ്രതയും താപനിലയും സൂര്യപ്രകാശവും പോറസ് അല്ലാത്ത പ്രതലങ്ങളിലും വായുവിലും തങ്ങി നിൽക്കുന്ന ഉമിനീർ തുള്ളികളിലെ വൈറസിനെ ഇല്ലാതാക്കുമെന്ന് ഡിഎച്ച്എസ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറേറ്റിൽ നിന്നുള്ള പുതിയ ഗവേഷണം കണ്ടെത്തി.
സുഷിരങ്ങൾ ഇല്ലാത്ത പ്രതലങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽപ്പിച്ചു വൈറസിനെ നശിപ്പിക്കാനാവുമെന്നു ഡിഎച്ച്എസ് സയൻസ് ടെക് അഡ്വൈസർ ബിൽ ബ്രയാൻ അഭിപ്രായപ്പെട്ടു.
“ഇന്നു വരെയുള്ള ഞങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ ഉപരിതലത്തിലും വായുവിലും വൈറസിനെ നശിപ്പിക്കുന്നതിൽ സൗരോർജ്ജം കാണിക്കുന്ന ശക്തമായ പ്രതിരോധമാണ് ” ഡിഎച്ച്എസ് സയൻസ് ആൻഡ് ടെക്നോളജി ഉപദേഷ്ടാവ് ബിൽ ബ്രയാൻ പറഞ്ഞു.
ഡിഎച്ച്എസിന്റെ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറേറ്റും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സും ചേർന്നുള്ള സംയുക്ത സംഘത്തിന്റെ ഗവേഷണത്തിലാണ് സുപ്രധാനമായ ഈ കണ്ടെത്തലുകൾ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ഒരു പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്.
രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിക്കുന്നതിന് മുൻപ് കേന്ദ്ര ആരോഗ്യ മന്ത്രി അശ്വിനി കുമാർ ചൗബേ ഇക്കാര്യം പറഞ്ഞതിനെതിരെ ഇന്ത്യൻ പാശ്ചാത്യ വാദികളിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ മന്ത്രിയുടെ അനുമാനത്തെ ശരിവെച്ചു കൊണ്ടാണ് അമേരിക്കൻ ശാത്രജ്ഞരുടെ പുതിയ വെളിപ്പെടുത്തൽ.
Discussion about this post