ഡല്‍ഹി: ഇന്ത്യ- പാക് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് കൊറോണ പ്രതിരോധത്തിന് പണം കണ്ടെത്താമെന്ന ഷുഹൈബ് അക്തറിന്റെ പ്രസ്താവനക്ക് മറുപടി നൽകിയതിന് പിന്നാലെ വീണ്ടും പാകിസ്ഥാന് പ്രഹരമേല്പിച്ച് മുൻ ക്യാപ്റ്റൻ കപില്‍ ദേവ്. ക്രിക്കറ്റിനുള്ള സമയമല്ല ഇതെന്ന് ഓര്‍മിപ്പിച്ച കപില്‍ അതിര്‍ത്തിയിലെ പരിപാടികള്‍ നിര്‍ത്തി ആ പണം ഉപയോഗിച്ച് ആശുപത്രിയും സ്കൂളും നിര്‍മിക്കാൻ പാകിസ്ഥാന് നിർദ്ദേശം നൽകി.
‘വികാരത്തിന്റെ പുറത്ത് ഇന്ത്യ- പാക് മത്സരങ്ങള്‍ നടത്താന്‍ പറയാം. എന്നാല്‍ കളിക്കാനുള്ള സമയമല്ലിത്. പണമാണ് വേണ്ടതെങ്കില്‍ രാജ്യത്ത് നിരവധി സാമുദായിക സംഘടനകളുണ്ട്. അവര്‍ സര്‍ക്കാറിനെ സഹായിക്കുന്നതിനായി മുന്നോട്ടുവരട്ടെ’ – കപില്‍ ദേവ് പറഞ്ഞു.
ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ തുറക്കുന്നതിനെ കുറിച്ചല്ല, മറിച്ച് സ്കൂളുകളിലും കോളജിലും പോകാന്‍ സാധിക്കാത്ത പുതുതലമുറയുടെ കാര്യത്തിലാണ് തനിക്ക് വേവലാതി. ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് മുമ്പ് സ്കൂളുകള്‍ തുറക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു.
Discussion about this post