ഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കു പൂര്‍ണശമ്പളംതന്നെ നല്‍കണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീംകോടതി. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യംചെയ്ത് സ്വകാര്യസ്ഥാപനങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്നും ആരെയും പിരിച്ചുവിടരുതെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇതിനെതിരേ മുംബൈയിലെ നാഗരീക എക്സ്പോര്‍ട്സ്, കര്‍ണാടകത്തിലെ പാക്കേജിങ് കമ്പനിയായ ഫിക്കസ് പാക്സ്, പഞ്ചാബിലെ ലുധിയാന ഹാന്‍ഡ് ടൂള്‍സ് അസോസിയേഷന് തുടങ്ങിയവയാണ് സുപ്രീംകോടതിയിലെത്തിയത്.
ഉത്തരവ് നടപ്പാക്കിയാല്‍ സ്ഥാപനങ്ങള്‍ പാപ്പരാകുമെന്നാണ് ഹര്‍ജികളില്‍ പറയുന്നത്.
Discussion about this post