പൈനാവ്: ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും രാത്രി തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കളക്ടര്‍ എച്ച് ദിനേശന് അറിയിച്ചു.
തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും. ആരോഗ്യപ്രവർത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തക തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്. ഒരാള്‍ തൊടുപുഴ നഗരസഭാംഗമാണ്. ഒരാൾ പ്രാദേശിക പൊതുപ്രവർത്തകനാണ്. ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിലാണ് ഇവരുടെ രോഗബാധ സ്ഥിരീകരിച്ചത്.
ഇടുക്കിയില്‍ ഇന്നലെ നാലുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയില്‍ തൊടുപുഴ തെക്കുംഭാഗത്ത് യുഎസില്‍ നിന്നു മാര്‍ച്ച് 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരില്‍ നിന്ന് ഏപ്രില്‍ 11ന് വന്ന ദേവികുളം സ്വദേശി (38), ചെന്നൈയില്‍ നിന്ന് ഏപ്രില്‍ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെണ്‍കുട്ടി (14), മൂന്നാര്‍ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരന് എന്നിവര്‍ക്കാണ് കൊറോണ ഇന്നലെ സ്ഥിരീകരിച്ചത്.
ഇടുക്കിയിൽ നിലവിൽ 17 രോഗബാധിതരാണുള്ളത്. 1385 പേരാണ് നിരീക്ഷണത്തിലുള്ളത്.
Discussion about this post