ഡല്‍ഹി: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്ത് അതിര്‍ത്തിക്കപ്പുറത്തെ താവളങ്ങളില്‍ 450 പാക് ഭീകരര്‍ കാത്തിരിക്കുന്നതായി മിലിറ്ററി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. പാക്ക് അധീന കശ്മീരില്‍ നിലയുറപ്പിച്ച ഭീകരരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായാണ് പറയുന്നത്.
പാക്ക് സേനയുടെയും ചാരസംഘടനയായ ഐഎസ്ഐയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 16 താവളങ്ങള്‍ സജീവമാണെന്നു ഡ്രോണ്‍ നിരീക്ഷണത്തിലൂടെ ഇന്റലിജന്‍സ് കണ്ടെത്തി.
ലഷ്കർ ഇ ത്വയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനകളിലെ ഭീകരരാണ് അധികവും. സേനയുടെ നേതൃത്വത്തില്‍ ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ ഭീകരരെ ഷെല്ലാക്രമണത്തിന്റെ മറവില്‍ ജമ്മു കശ്മീരിലേക്കു കടത്തുകയാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Discussion about this post