മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. സി പി ജലീൽ 2019-ൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റ് ബന്ധമെന്ന് സംശയത്തെ തുടർന്ന് രണ്ട് പേരെ എൻഐഎ ചോദ്യം ചെയ്യുന്നു. വയനാട് സ്വദേശികളെയാണ് ചോദ്യം ചെയ്യുന്നത്. അലനും താഹക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചുളള പോസ്റ്ററുകളും കണ്ടെടുത്തു.
കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പരിയങ്ങാട് ആണ് എന്‍.ഐ.എ സംഘം റെയ്ഡ് നടത്തിയത്. പ്രദേശത്തെ ഒരു പഴയ വീട്ടിലാണ് റെയ്ഡ്. വയനാട് സ്വദേശികളായ രണ്ടുപേരും ഒരു പാലക്കാട് സ്വദേശിയുമാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ പ്രദേശത്ത് ട്യൂഷന് സെന്റര്‍ നടത്തി വരികയാണ്.
ഏറെ നാളായി ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.ഐ.എ സംഘം ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എന്‍.ഐ.എ സംഘം റെയ്ഡ് തുടങ്ങിയത്.
ചെറുകുളത്തൂര്‍ പരിസരത്ത് ഏറെക്കാലമായി തുടരുന്ന യുവാക്കള്‍ ഒന്നരമാസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെത്തിയത്. മലപ്പുറം പാണ്ടിക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി ജലീലിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി.
Discussion about this post