ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ചെലവിന്റെ 85 ശതമാനം സബ്സിഡി നല്‍കുന്നതായി റെയില്‍വേ. യാത്രാ കൂലിയുടെ 15 ശതമാനം മാത്രമാണ് സംസ്ഥാനങ്ങളില്‍ നിന്നും ഈടാക്കുന്നതെന്നും റെയില്‍വേ വ്യക്തമാക്കി.
ഒരു കുടിയേറ്റ തൊഴിലാളിക്കും ടിക്കറ്റ് വില്‍ക്കുന്നില്ല. സംസ്ഥാനങ്ങള്‍ നല്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇവരെ ട്രെയിനില്‍ കയറ്റുന്നതെന്നും റെയില്‍വേ വ്യക്തമാക്കി.
അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ശ്രമിക് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ബെര്‍ത്തുകള്‍ ഒഴിവാക്കി സാമൂഹിക അകലം പാലിച്ചാണ് ഇവരെ നാട്ടില്‍ എത്തിക്കുന്നത്. ട്രെയിനില്‍ സൗജന്യ ഭക്ഷണവും വെളളവും നല്‍കുന്നുണ്ടെന്നും റെയില്‍വേ കൂട്ടിച്ചേർത്തു.
Discussion about this post