ഭോപ്പാല്‍: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ച ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്‍ഡോറിലെ ഗോകുല്‍ദാസ് ആശുപത്രിയുടെ ലൈസൻസാണ് സർക്കാർ റദ്ദാക്കിയത്. ഇന്നലെ മാത്രം ഇവിടെ നാല് രോഗികള്‍ മരിച്ചിരുന്നു. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരുടെ അലംഭാവമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം അഞ്ച് മലയാളി നഴ്സുമാര്‍ അടക്കം 12 ആരോഗ്യ പ്രവര്‍ത്തകരാണ് ഇവിടെ കൊറോണ ബാധിതരായിട്ടുളളത്.
Discussion about this post