ഡല്‍ഹി: കൊറോണ വൈറസ് മൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആറുമാസം പൂര്‍ത്തിയായ ഗര്‍ഭിണികളെ അടിയന്തരമായി തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി സുപ്രീം കോടതി. സഊദി അറേബിയയില്‍ ജോലിചെയ്യുന്ന മലയാളി യുവതികളായ ഒരു ഡോക്റ്ററും പതിനേഴ് നഴ്സുമാരും അടങ്ങുന്ന ഗര്‍ഭിണികള്‍ തങ്ങളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ നല്കിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്കുകൊണ്ടുവരുന്നതിനായി തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (Standard Operating Procedure (SOP)) അനുസരിച്ചു ഗര്‍ഭിണികള്‍ക്ക് മുന്‍ഗണയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഇത് രേഖപ്പെടുത്തിയ കോടതി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആറുമാസം പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണ നല്‍കികൊണ്ട് അടിയന്തരമായി നാട്ടില്‍ തിരിച്ചുകൊണ്ടുവരുവാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്.
Discussion about this post