കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 108 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനൊന്ന് മരണം സംഭവിച്ചു. 1786 പേര്‍ക്കാണ് ബംഗാളില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 99പേര് മരിച്ചു. നിലവില്‍ 1243പേരാണ് ചികിത്സയിലുള്ളത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 95പേര്‍ക്ക് ജീവന് നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 59662പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 39834 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 17847പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നേടുന്നവരുടെ തോത് 30 ശതമാനമായതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 1981 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു. രോഗവ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ മഹാമാരി ജൂലൈ അവസാനത്തോടെ രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Discussion about this post