കോഴിക്കോട്: തെലങ്കാനയില്‍ വാഹനാപകടത്തില്‍ ബീഹാറിൽ നിന്ന് വരികയായിരുന്ന മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, ഡ്രൈവര്‍ സ്റ്റേനി എന്നിവരാണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നിസാമാബാദില്‍ വച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ സ്കൂളില്‍ അധ്യാപകരായിരുന്നു ഇവര്‍.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്.
Discussion about this post