കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തര്‍ സസംസ്ഥാന ബസ് സര്‍വീസുകള്‍ക്കും സംസ്ഥാനത്തിനകത്തെ ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. നാലാം ഘട്ട ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രമാനദണ്ഡങ്ങൾ പാലിച്ച് വിവിധ സോണുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
അതേസമയം വിദ്യാഭ്യാസ സ്ഥാപനമങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ഹോട്ടലുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയും അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍ തുറക്കാനും അനുമതിയില്ല.
ന്നേരത്തെ ലോക്ക്ഡൗണ്‍ ഈ മാസം മുപ്പത്തൊന്നുവരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് പ്രധാനമന്ത്രി നേരത്തേ സൂചിപ്പിച്ചത്. മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍ തമിഴ്നാടും മഹാരാഷ്ട്രയും നേരത്തേ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.
Discussion about this post