മലയാളികളുടെ പ്രിയ താരം മോഹന്‍ ലാലിന് ഇന്ന് അറുപതാം ജന്മദിനം. പകരംവെക്കാന്‍ ഇതുപോലെ മറ്റൊരു നടനില്ല മലയാളിക്ക്. തോള്ചെരിഞ്ഞ നടത്തവും സൗമ്യ ചിരിയുമായി മലയാളി മനസ്സില്‍ ഇഷ്ടത്തിന്റെ കൂടുകൂട്ടിയ പേരുകൂടിയാണ് മോഹന്‍ലാല്‍.
1961 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ആണ് ജനനം. തിരുവനന്തപുരത്തെ മുടവന്മുകളില് വളര്‍ന്ന ലാല്‍ 1978-ല്‍ പതിനാറാമത്തെ വയസ്സില്‍, സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മിച്ച് റിലീസാവാതെ പോയ ‘തിരനോട്ടം’ ആണ് ആദ്യ സിനിമ.
രണ്ടു വര്‍ഷം കഴിഞ്ഞ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ വില്ലന്‍ ഭാവത്തില്‍ തിരശ്ശീലയില്‍ തെളിഞ്ഞ ആ രൂപം നായകവേഷങ്ങളിലൂടെ സൂപ്പര്‍ താരമായി മാറി. വില്ലനായും കാമുകനായും കള്ളനായും തമ്പുരാനായും അധോലോക നായകനുമൊക്കെയായി വേഷമിട്ട 341 സിനിമകള്‍.
മകനായും സഹോദരനായും സുഹൃത്തായും കാമുകനായും പിതാവായുമെല്ലാം വേഷമിട്ട് ലാലെന്ന അഭിനേതാവ് മനുഷ്യഹൃദയങ്ങളെ കീഴ്പ്പെടുത്തി മുന്നേറുകയാണ്.
ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടത്തിലും നടനമുദ്ര പതിപ്പിച്ച മലയാളിയായും ലാല്‍ മാറി. രാജ്യത്തെ ഏറ്റവും മികച്ച നടനെന്ന പുരസ്കാരം രണ്ടുവട്ടം അണിഞ്ഞു. ആറു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നേടി. പത്മമശ്രീയും പത്മഭൂഷണും നല്കി രാജ്യം ആദരിച്ച കലാകാരനെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയും രാജ്യം ആദരിച്ചു.
ലോക്ഡൗണിനിടെ, അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. അമ്മ ശാന്തകുമാരി കൊച്ചിയിലും മകള്‍ വിസ്മയ വിദേശത്തുമാണ്.
ബിഗ്ബോസിന്റെ ഷൂട്ടിങ്ങിനായാണ് താരം ചെന്നൈയിലെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ചെന്നൈ എല്ലിസ് റോഡിലെ വസതിയില്‍ ചടങ്ങുകള്‍ ലളിതമായിരുന്നു. അതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഷൂട്ടിങ് തിരക്കുകളില്ലാതെ ചെന്നൈയില്‍ കഴിയുന്ന ലാലിന്റെ കൂടെ ഭാര്യ സുചിത്രയും മകന് പ്രണവുമുണ്ട്.
Discussion about this post