ഉംപുൻ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയ്ക്ക് 500 കോടിയുടെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമനിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.
ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘവും സ്വീകരിച്ചു. ബംഗാളില്‍ നിന്ന് അദ്ദേഹം ഒഡീഷയിലേക്ക് എത്തുകയായിരുന്നു.
അതേസമയം ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി രാജ്യതലസ്ഥാനത്തിന് പുറത്തുപോകുന്നത്. ഫെബ്രുവരി 29ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജാണ് അദ്ദേഹം അവസാനമായി സന്ദര്‍ശിച്ചത്.
ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 77 പേര് മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളില്‍ വൈദ്യുതിയും ഫോണ്‍ ബന്ധവും താറുമാറായി.
Discussion about this post