കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രികളില്‍ നിന്ന് കൂട്ടത്തോടെ ജോലി വിടാനൊരുങ്ങി നേഴ്സുമാര്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മുന്നൂറിലധികം നേഴ്സുമാരാണ് ജോലി രാജിവെച്ച് സ്വദേശമായ മണിപ്പൂരിലേക്ക് മടങ്ങിയത്. മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അറുപതോളം നേഴ്സുമാരും സ്വദേശത്തേക്ക് മടങ്ങും.
‘ജോലി ഉപേക്ഷിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല. പക്ഷേ ഞങ്ങള്‍ വംശീയാധിക്ഷേപവും വിവേചനവും അനുഭവിച്ചു. ചിലര്‍ ഞങ്ങൾക്ക് നേരെ തുപ്പി.’- അവര്‍ എ.എന്‍.ഐയോട് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നിന്ന് മുന്നൂറോളം നഴ്സുമാര്‍ ജോലി രാജിവച്ച് മണിപ്പൂരിലേക്ക് മടങ്ങിയതായി കൊല്‍ക്കത്തയിലെ മണിപ്പൂര്‍ ഭവന് ഡെപ്യൂട്ടി റെസിഡന്‍സ് കമ്മീഷണര്‍ ജെ.എസ്.ജോയ്രിത വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ വിവിധ ആശുപത്രികളില്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ വംശീയാധിക്ഷേപവും വിവേചനവും നേരിട്ടതായി മണിപ്പൂരില്‍നിന്നുള്ള നേഴ്സ് ക്രിസ്റ്റെല്ല വാര്‍ത്താ ഏജന്‍സിസായ എ.എന്‍.ഐയോട് പറഞ്ഞു. വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ കുറവിനെക്കുറിച്ചും അവര്‍ പരാതി പറഞ്ഞു. ഇവിടെ കൊറോണ കേസുകള്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാണെന്നും മാതാപിതാക്കള്‍ ആശങ്കയിലാണെന്നും മണിപ്പൂരില്‍ നിന്നുള്ള മറ്റൊരു നേഴ്സ് പറഞ്ഞു.
‘ഞങ്ങളുടെ സംസ്ഥാനം ഗ്രീന്‍ സോണിലാണ്. വീട്ടിലേക്ക് മടങ്ങാനാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഞങ്ങളുടെ സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുന്നു. കുടുംബവും മാതാപിതാക്കളുമാണ് ഞങ്ങളുടെ മുന്‍ഗണന.’ – അവര്‍ വാര്‍ത്താ ഏജന്‍സിസായ പി.ടി.ഐയോട് വ്യക്തമാക്കി.
Discussion about this post