ഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണ രേഖയില്‍ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ട് വരികയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. ന്യൂഡല്‍ഹിയും ബീജിംഗും നയതന്ത്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനായി 1993 മുതല്‍ ഇരുപക്ഷവും തമ്മില്‍ കുറഞ്ഞത് അഞ്ച് ഉഭയകക്ഷി കരാറുകളെങ്കിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും ഇരുരാജ്യങ്ങളെയും താന്‍ സന്നദ്ധത അറിയിച്ചെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
Discussion about this post