ഡല്‍ഹി : ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണക്കെതിരെ രാജ്യം ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. ഐക്യം നില നിര്‍ത്തിയാല്‍ കൊറോണക്കെതിരായ യുദ്ധം അനായാസേന ജയിക്കാമെന്നും അമിത് ഷാ പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം മോദി സര്‍ക്കാര്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി അമിത് ഷാ ചൂണ്ടിക്കാട്ടി. മുത്തലാക്ക് നിരോധനവും, കാശ്മീര്‍ പുന:സംഘടനയും മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളാണ്. കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാര്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കാര്യങ്ങളെ വക്രദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കൊറോണ മരണനിരക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ കുറവാണ്. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രധാനമന്ത്രി തീരുമാനങ്ങളെടുക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണവും, കുടിവെള്ളവും എത്തിച്ചു. യാത്ര സൗകര്യങ്ങളും ഏര്‍പ്പെടുത്തി. യാത്രാ ചെലവിനെക്കുറിച്ച് ചിലര്‍ അപവാദം പ്രചരിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് യാത്രാച്ചെലവ് വഹിക്കുന്നത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ക്വാറന്റീന് കേന്ദ്രങ്ങളിലടക്കം അവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ഒരു കോടി തൊഴിലാളികളെ ഇതുവരെ വീടുകളിലെത്തിച്ചു.
കേരളത്തിലും പശ്ചിമ ബംഗാളിലും അക്രമ രാഷ്ട്രീയമാണ് തുടരുന്നത്. അതിലൊരു മാറ്റം ആവശ്യമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും. കൊറോണയുടെ ഭാവി പ്രവചിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ക്കു പോലും ഇപ്പോള്‍ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post