ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റിൽ. സോപോര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. സോപോര്‍-കുപ്വാര റോഡില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.
അതാര് ഷമാസ് മിര്‍ മുഷ്താഖ് അഹമ്മദ് മിര്‍, മുദാസിര്‍ അഹമ്മദ് മിര്‍, എന്നിവരെയാണ് സോപോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീകരരെ പിടികൂടിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി. ഇതിനു പുറമെ, നിരവധി കുറ്റകരമായ രേഖകളും പിടികൂടിയതായി പൊലീസ് അറിയിച്ചു.
നേരത്തെ, കുല്‍ഗാമിലെ വന്‍പോര പ്രദേശത്ത് ഇന്ന് പുലര്‍ച്ചയോടെ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പ്രദേശത്ത് ഭീകരര്‍ താവളമടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സിആര്‍പിഎഫും കരസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
Discussion about this post