ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ നിര്‍ദേശവുമായി ഐസിഎംആര്‍. 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 182143 ആയി. മരണസംഖ്യ 5164 ആയി ഉയര്‍ന്നു.
നിലവില്‍ 89,995 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുളളത്. 86983 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൊറോണ ലക്ഷണങ്ങളില്ലാത്തവരെയും പരിശോധിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം നല്കി. സെറോളജിക്കല്‍ സര്‍വ്വേ നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 62,228 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചിരിക്കുന്നത്.
അതേസമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 6,160,805 കടന്നു. 371,008 പേര് മരിച്ചു. 2,738,306 പേര് രോഗമുക്തരായി.
Discussion about this post