ഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസർക്കാർ. സമ്മേളനത്തില്‍ പങ്കെടുത്ത 2550 വിദേശികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
4 അമേരിക്കക്കാരും 9 ബ്രിട്ടീഷുകാരും 6 ചൈനീസ് വംശജരും വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തേ, കൊറോണ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച സംഭവത്തിൽ ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാനാ സൗദിനും മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ മാസം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 960 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ റദ്ദാക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
തബ്‌ലീഗ് ജമാത്ത് അംഗങ്ങള്‍ ടൂറിസ്റ്റ് വിസയിലാണ് എത്തിയതെന്നും മതചടങ്ങ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. തുടര്‍ന്നാണ് ഫോറിനേഴ്‌സ് ആക്റ്റ്, ദുരന്ത നിവാരണ നിയമം എന്നിവ ഉള്‍പ്പെടുത്തി വിലക്കേര്‍പ്പെടുത്തിയത്.
Discussion about this post