ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം സ്വദേശത്തേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നൽകി സുപ്രീംകോടതി. ലോക്ഡൗണില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഡല്‍ഹിയില്‍ രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന അതിഥി തൊഴിലാളികള്‍ ഉണ്ടെന്നും എന്നാല്‍ ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറായിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ ബോധിപ്പിച്ചു. പതിനായിരം തൊഴിലാളികള്‍ മാത്രമാണ് സ്വദേശത്തേക്ക് മടങ്ങാന്‍ താത്പര്യം കാണിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.
ഇവർക്ക് ഭക്ഷണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഒരുക്കിയതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
Discussion about this post