തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗകേസിലെ പ്രതി നൗഫൽ ഷാ പൊലീസ് പിടിയിൽ. യുവതിയെ ഓട്ടോയിൽ എത്തിച്ചത് ഇയാളാണ്. ചാന്നാങ്കര സ്വദേശിയാണ് നൗഫൽ. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
അതേസമയം നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. വീട്ടമ്മയുടെ ഭര്‍ത്താവിനു പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന് സെബാസ്റ്റ്യന്‍ (62), ചാന്നാങ്കര റാഹത്ത് റോഡില്‍ പുതുവല്‍ പുരയിടം വീട്ടില്‍ മനോജ് (24) എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തത്. കഠിനംകുളം സ്റ്റേഷനില്‍ വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍.
കഠിനംകുളത്ത് ഭര്‍ത്താവിന്റെ പിന്തുണയോടെ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയെ ഉപദ്രവിക്കുന്നതു കണ്ടതായി നാലുവയസ്സുള്ള മകന് പോലീസിന് മൊഴിനല്‍കി. കുട്ടിയുടെ മുന്നില്‍വെച്ചാണ് പീഡനം നടന്നതെന്നതിനാല്‍ പ്രതികളുടെ പേരില്‍ പോക്സോ വകുപ്പുപ്രകാരവും കേസെടുത്തു. നാലാംപ്രതി പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീപത്തെ കാട്ടിലെത്തിച്ചത്. പ്രതികളുടെ പേരില്‍ കൂട്ടബലാത്സംഗം, പിടിച്ചുപറി കേസുകളും ചുമത്തിയിട്ടുണ്ട്.
Discussion about this post