അബുജ: നൈജീരിയയിൽ വൻ ഭീകരാക്രമണം. വടക്ക് കിഴക്കന്‍ നൈജീരിയയിലുണ്ടായ ജിഹാദിസ്റ്റ് ആക്രമണത്തില്‍ 69 ഗ്രാമീണർ കൊല്ലപ്പെട്ടു.
ബോര്‍ണോ സംസ്ഥാനത്തെ ഗൂബിയോ ജില്ലയിലുള്ള ഒരു വിദൂര ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെത്തിയ ഭീകരർ എ.കെ 47 തോക്കുകളുപയോഗിച്ച് ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗ്രാമത്തിലെ 1,200 കന്നുകാലികളെയും ഒട്ടകങ്ങളെയും ഇവര്‍ തട്ടിയെടുത്തു. അക്രമികള്‍ ഗ്രാമം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കൊ ഹറാമാണ് പിന്നിലെന്നാണ് വിവരം. ഇവിടുത്തെ ഭീകരരെ പറ്റി ഗ്രാമീണര്‍ സുരക്ഷാസേനയ്ക്ക് സന്ദേശം കൈമാറുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയായാണ് ആക്രമണമെന്ന് സൂചനയുള്ളതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post