ഡൽഹി: മാധ്യമപ്രവര്ത്തകന് വിനോദ് ദുവയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. എഫ്ഐആർ ഈ ഘട്ടത്തില്‍ സ്റ്റേ ചെയ്യാനാകില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
രണ്ടാഴ്ചയ്ക്കകം മറുപടി നല്കാന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ചോദ്യം ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിനോദ് ദുവയ്ക്ക് നോട്ടീസ് നല്‍കണമെന്നും നിർദേശിച്ചു.
.ഹിമാചല്‍ പോലീസ് ഡല്‍ഹിയിലെ വീട്ടിലെത്തിയ സാഹചര്യത്തില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ അടിയന്തര പ്രാധാന്യം നല്കി ഹര്‍ജി പരിഗണിക്കണമെന്നുമായിരുന്നു വിനോദ് ദുവയുടെ ആവശ്യം. ഹര്‍ജിയിലെ ആവശ്യം പരിഗണിച്ചാണ് അവധിയായിരുന്നിട്ടും ഞായറാഴ്ച തന്നെ ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായത്. ജസ്റ്റില് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ വിനോദ് ദുവ അപ് ലോഡ് ചെയ്ത ഒരു വീഡിയോ ആണ്കേസിന് ആധാരമായത്. വീഡിയോയില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവ മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് കാണിച്ച ബിജെപി നേതാവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളുകയും ചെയ്തു. ഹിമാചല്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസറ്റര്‍ ചെയ്തത്.
Discussion about this post