ഡല്‍ഹി: ഇന്ത്യാ-ചൈന സംഘർഷത്തിനിടെ ഗല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈനികരെ കാണാതായി എന്ന വാര്‍ത്തകള്‍ തള്ളി കരസേന. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. വിഷയത്തില്‍ സൈന്യം വൈകാതെ പ്രസ്താവനയിറക്കുമെന്നും സേന ചൂണ്ടിക്കാട്ടി.
അതേസമയം, സൈനികരുടെ കൈവശം ആയുധങ്ങള്‍ ഇല്ലായിരുന്നോയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് രംഗത്തെത്തി. ‘ അതിര്‍ത്തിയില്‍ നിയമിക്കുന്ന എല്ലാ സേനയ്ക്കും ആയുധങ്ങള്‍ ഉണ്ടായിരിക്കും. ഗല്‍വാന്‍ വാലിയില്‍ ജൂണ്‍ 15ന് ഡ്യൂട്ടിക്കുണ്ടായിരുന്നവരുടെ പക്കലും ആയുധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1996-ലെയും 2005-ലെയും എഗ്രിമെന്റുകള്‍ പ്രകാരം അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ആയുധങ്ങള്‍ ഉപയോഗിക്കാറില്ല- മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
എങ്ങനെയാണ് ആയുധങ്ങളില്ലാത്ത നമ്മുടെ സൈനികരെ ചൈന കൊന്നതെന്നും ആയുധങ്ങള്‍ ഇല്ലാതെ എന്തിനാണ് സൈനികരെ രക്തസാക്ഷികളാകാന്‍ വിടുന്നത് എന്നുമായിരുന്നു രാഹുലിന്റെ ചോദ്യം.
Let us get the facts straight.
All troops on border duty always carry arms, especially when leaving post. Those at Galwan on 15 June did so. Long-standing practice (as per 1996 & 2005 agreements) not to use firearms during faceoffs. https://t.co/VrAq0LmADp
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) June 18, 2020
Discussion about this post