അങ്കമാലി: അന്‍പത്തിനാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. പെൺകുഞ്ഞ് ജനിച്ചതാണ് കൊലപാതകശ്രമത്തിന് കാരണം. അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കട്ടിലിലേക്ക് വലിച്ചെറിഞ്ഞും തലയ്ക്കടിച്ചുമാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. കുഞ്ഞ് നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
അമ്മ നല്കിയ പരാതിയിലാണ് ഷൈജുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഭാര്യയിലുള്ള സംശയമാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് സൂചന. കുഞ്ഞിന്റെ അമ്മ നേപ്പാള്‍ സ്വദേശിനിയാണ്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുകയായിരുന്നു.
Discussion about this post