ഡൽഹി: പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരനെ തിരിച്ചയക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലത്തോടാവശ്യപ്പെട്ട് ഇന്ത്യ. ഒപ്പം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരെ ഇന്ത്യയും പിന്‍വലിക്കും. ഏഴ് ദിവസം കൊണ്ട് ജീവനക്കാരുടെ എണ്ണം കുറക്കുമന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ഹൈക്കമാന്‍ഡിലെ രണ്ട് ജിവനക്കാരെ പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഏഴ് ദിവസത്തിനകം ജീവനക്കാരെ പിന്‍വലിക്കണമെന്ന് പാകിസ്ഥാന് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഉദ്യാഗസ്ഥരെ പത്ത് മണിക്കൂറിലധികം കസ്റ്റഡിയില്‍ വെക്കുകയും ഇന്ത്യന്‍ ഹൈക്കമാന്റും വിദേശ കാര്യ മന്ത്രാലയവും ശക്തമായ സമ്മര്‍ദം ചെലുത്തിയ ശേഷമാണ് ഇവരെ പാക് ഏജന്‍സികള്‍ വിട്ടയച്ചത്. പാക്ക് അധികൃതര്‍ ഇവരെ ക്രൂരമായി ഉപദ്രവിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
2020 ജൂണ്‍ 22 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഉദ്യോഗസ്ഥര്‍ പാക് ഏജന്‍സികളില്‍ നിന്നും അനുഭവിക്കേണ്ട വന്ന ക്രൂരതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ഇവരെ നിര്‍ബന്ധിച്ച് വീഡിയോയ്ക്ക് മുന്നില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി എഴുതിയ രേഖയില്‍ ഒപ്പ് വെപ്പിച്ചു. ഹൈകമ്മീഷന്റെ വാഹനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
പാക് ഉദ്യോഗസ്ഥര്‍ ഭീകര സംഘടനകളുമായി ഇടപാടുകള്‍ നടത്തുകയും ചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം 21 ന് രണ്ട് ഉദ്യേഗസ്ഥരെ ചാര പ്രവര്‍ത്തനത്തിനിടെ പിടികൂടുകയും പുറത്താക്കുകയും ചെയ്തത് ഉദാഹരണമായി ചൂണ്ടികാട്ടി.
Discussion about this post