ചങ്ങരംകുളം: നോട്ടിന് പകരം പേപ്പര്‍ കെട്ടുകള്‍ നല്കി വ്യാപാരികളെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശി അറസ്റ്റിൽ. ചങ്ങരംകുളം പൊലീസാണ് പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശി സിക്കന്തര്‍ അലിയെയാണ് (54) അന്വേഷണസംഘം പിടികൂടിയത്.
ജൂണ്‍ 17നാണ് ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് കൊപ്പത്തെ വ്യാപാരികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് പകരം പേപ്പര്‍ കെട്ട് നല്കി ബംഗാള്‍ സ്വദേശികള്‍ രക്ഷപ്പെട്ടത്.
പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം കൊപ്പം സ്വദേശിയായ സഹോദരങ്ങള്‍ ചങ്ങരംകുളം പൊലീസിന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.
പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫാറൂക്ക്, മിന്റു എന്നിവരാണ് തട്ടിപ്പിന്റെ സൂത്രധാരകരെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍ കഴിയുന്ന ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.
പിടിയിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Discussion about this post