ഡല്‍ഹി: കൊറോണക്കെതിരെ പോരാടി മരണത്തിന് കീഴടങ്ങിയ ഡല്‍ഹിയിലെ മുതിര്‍ന്ന ഡോക്ടര്‍ അസീം ഗുപ്തയുടെ കുടംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊറോണ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന പോരാളിയെ നഷ്ടപ്പെട്ടതായി വിശേഷിപ്പിച്ച ശേഷമാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.
ലോക്നായക് ജയ്പ്രകാശ് ആശുപത്രിയില്‍ അനസ്തീഷ്യ സ്പെഷ്യലിസ്റ്റായിരുന്നു 52കാരനായ ഡോ. അസീം ഗുപ്ത. ജൂണ്‍ ആറിനാണ് ഡോ. അസീം ഗുപ്തയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. നില മോശമായതോടെ ഐ.സി.യുവിലാക്കി. പിന്നീട് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു.
Discussion about this post