ഡൽഹി: നിരോധിച്ച ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഉടന്‍ തിരിച്ച് വരില്ലെന്ന സൂചന നല്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറക്കിയത്.
എന്നാല്‍ ചട്ടം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റിയോട് തങ്ങളുടെ നിലപാട് അറിയിക്കുന്നതിനായി സര്‍ക്കാര്‍ ആപ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ഐടി, വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, സിഇആര്‍ടി, ഐടി മന്ത്രാലയത്തിലെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നീവിടങ്ങളില് നിന്നുള്ള അംഗങ്ങളാണ് കേന്ദ്രകമ്മറ്റിയിലുള്ളത്. വസ്തുതകള്‍ക്കും കണ്ടെത്തലുകള്‍ക്കും എതിരായ വിശദീകരണമാണോ ആപ്പ് ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നത് എന്നറിയുന്നതിനായി സര്‍ക്കാര്‍ അന്വേഷണവും നടത്തും.
വിവരങ്ങള്‍ അപഹരിക്കല്‍, ആപ്പിന്റെ അനധികൃത ഉപയോഗം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാവുന്നുവെന്ന ആരോപണം തള്ളി ടിക് ടോക്ക് ഇന്ത്യ മേധാവി പ്രസ്താവന പുറത്തിറക്കിയിരുന്നു. ആപ്പ് നിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെക്കുന്ന കാരണങ്ങള്‍ ഇതെല്ലാമാണ്. 14 ഇന്ത്യന്‍ ഭാഷകളിലാണ് ടിക് ടോക് മേധാവി പ്രസ്താവന പുറത്തിറക്കിയത്. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് ഗൂഗിളും പ്ലേ സ്റ്റോറില്‍ നിന്ന് നിരോധിച്ച ആപ്പുകള്‍ നീക്കം ചെയ്തിട്ടുള്ളത്. അതിനര്‍ത്ഥം ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഐഒഎസും ആപ്പിളും ആപ്പുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനവുമായുള്ള ഏകോപനം ആവശ്യമാണെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post