ഡൽഹി: ഡൽഹി എയിംസിൽ കൊവാക്സിൻ പരീക്ഷിച്ചു. 30 വയസ്സുകാരന് കൊവാക്സിന്റെ ആദ്യ ഡോസ് നൽകി. രണ്ടാഴ്ച നിരീക്ഷണം തുടരും. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും.
വാക്സിന് മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 5 പേരെയാണ് വാക്സിന് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. 3500 ഓളം പേര് വാക്സിന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആഗസ്റ്റ് 15 ന് വാക്സിന് പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര് പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കൊവാക്സിന്’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര് നടത്തുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമൊട്ടാകെ കൊറോണ വാക്സിൻ പരീക്ഷണത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
Discussion about this post