ചെന്നൈ: തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട ജയരാജിന്റെ മൂത്തമകൾ പെർസിസിന് സർക്കാർ ജോലി നൽകി തമിഴ്നാട്. മുഖ്യമന്ത്രി കെ പളനി സ്വാമി നിയമന ഉത്തരവ് കൈമാറി.
സെക്രട്ടറിയേറ്റിൽ റവന്യൂ വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായിട്ടാണ് നിയമനം ലഭിച്ചിരിക്കുന്നത്. അച്ഛന്റെയും ഇളയ സഹോദരന്റെയും മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തിയതായി പെർസിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അവർ പറഞ്ഞു.
ജയരാജിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരമായി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മകൾക്ക് ജോലി നൽകിയിരിക്കുന്നത്.
Discussion about this post