ലോകരാഷ്ട്രങ്ങളെല്ലാം ചൈനീസ് മരുന്നുകൾ വാങ്ങാൻ വിമുഖത കാട്ടുന്നതുകൊണ്ട് ചൈനീസ് മരുന്നുവ്യവസായം തകരുകയാണ്. എന്നാൽ മിക്ക രാജ്യങ്ങളും മരുന്നുകൾക്കായി ഇന്ത്യയിലേക്ക് തിരിഞ്ഞതുകൊണ്ട് ഇന്ത്യൻ മരുന്നുവ്യവസായം പുത്തനുണർവിലേക്ക് കുതിക്കുന്നു.
മരുന്നുകൾ മൊത്തമായി നിർമ്മിച്ചു നൽകുന്ന ഇന്ത്യൻ വ്യവസായങ്ങൾക്കാണ് വലിയ കരാറുകൾ യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് ഗ്രൂപ്പ് ഇന്ത്യൻ മൊത്തവിതരണ മരുന്നു വ്യവസായത്തിന്റെ റേറ്റിങ്ങ് പതിന്മടങ്ങ് കൂടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസങ്ങളായി പ്രധാന രോഗങ്ങൾക്കുള്ള മരുന്നുകളെല്ലാം ഇന്ത്യയിൽ നിന്ന് വാങ്ങാനാണ് മിക്ക രാജ്യങ്ങളും താൽപ്പര്യപ്പെടുന്നത്.
ഇതിനിടെ ഇന്ത്യൻ മരുന്നുവ്യവസായം വൈദ്യ ഉപകരണ വ്യവസായവും കാര്യക്ഷമമാക്കാനും ഉൽപ്പാദനക്ഷമത പതിന്മടങ്ങ് വർദ്ധിപ്പിക്കാനും പദ്ധതിയിട്ടുകൊണ്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ ഒരുങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ അറിയിച്ചു.
നാലായിരം കോടി ഡോളറിന്റെ ഗെനറിക് മരുന്നുവ്യവസായമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ ഈ മരുന്നുകൾക്കുള്ള രാസവസ്തുക്കൾക്ക് നാം ചൈനയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇത് മാറ്റുകയാണ് കേന്ദ്രഗവണ്മെന്റിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വഴി ചെയ്യുന്നത്. മരുന്നുകൾക്കുള്ള അസംസ്കൃതവസ്തുക്കളായ രാസവസ്തുക്കളും നാം ഇന്ത്യയിൽ തന്നെ നിർമ്മിക്കും. അതുപോലെ വൈദ്യ ഉപകരണ നിർമ്മാണത്തിനുള്ള 86% അസംസ്കൃത വസ്തുക്കളും നാം ഇറക്കുമതി ചെയ്യുകയാണ്. അതും നിർത്തലാക്കി അവയും ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുമെന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി.
Discussion about this post