ഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ ഗുരുതര ആരോപണവുമായി രഹസ്യാന്വേഷണ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന് രംഗത്ത്. ജെ എന്‍ യു പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ നടി പാകിസ്ഥാന് ഏജന്റ് അനീല്‍ മുസാറത്തില്‍ നിന്ന് അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് മുന്‍ ഉദ്യോഗസ്ഥനായ എന്‍ കെ സൂദ് ആരോപിക്കുന്നത്.
ദീപികയെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡ്, പാക്കിസ്ഥാന്റെ ഐഎസ്ഐ, അധോലോകങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തി കൂടിയാണ് എന്‍ കെ സൂദ്.
അതേസമയം, ബോളിവുഡും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ വിദേശത്ത് സ്വത്ത് വകകളുള്ള ബോളിവുഡ് താരങ്ങളെ തിരിച്ചറിയാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങിയിട്ടുണ്ട്.
Discussion about this post