ഡല്‍ഹി: ഗാൽവാൻ അതിര്‍ത്തി വിഷയത്തില്‍ ചെെനയ്ക്കെതിരെ നില്ക്കാന് ഇന്ത്യ ഇച്ഛാശക്തിയും കഴിവും കാഴ്ചവച്ചുവെന്ന് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സീനിയര്‍ ഡയറക്ടര്‍ ലിസ കര്‍ട്ടിസ്. ചെെനയ്ക്കെതിരെയുളള ഇന്ത്യയുടെ കര്‍ക്കശ നടപടി ഇന്തോ പസഫിക്ക് രാജ്യങ്ങള്‍ക്ക് ധൈര്യം നല്‍കുമെന്നും അവര്‍ പറഞ്ഞു. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സ്വാധീനം വിലയിരുത്തി ബുധനാഴ്ച ബ്രൂക്കിംഗ്സ് ഇന്സ്റ്റിറ്റ്യൂഷന് സംഘടിപ്പിച്ച ഔണ്‍ലെെന്‍ സെമിനാറിലാണ് കര്‍ട്ടിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കൊണ്ട് ചൈനീസ് നിക്ഷേപങ്ങളെ തടഞ്ഞ് ഇന്ത്യ ചെെനയ്ക്കെതിരെ സാമ്ബത്തിക കെെ ഉപരോധം കെെക്കൊണ്ട നടപടിയും കര്‍ട്ടിസ് ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു. ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും കര്‍ട്ടിസ് പറഞ്ഞു. ഇന്ത്യയെക്കാള്‍ കൂടുതലായി പല രാജ്യങ്ങള്‍ക്കും ചെെനയുടെ ദുഷ്പ്രവര്ത്തികളറിയാമെന്നും അവര്‍ കൂട്ടിചേര്‍ത്തു. ലഡാക്ക് അതിര്‍ത്തിയില്‍ അടുത്തിടെ നടന്ന സംഭവം ചെെനയുടെ ആക്രമണാത്മക നിലപാടിന്റെ തെളിവാണെന്നും കര്‍ട്ടിസ് കൂട്ടിച്ചേർത്തു.
Discussion about this post