മധ്യപ്രദേശിൽ മദ്യലഹരിയില്‍ രണ്ടാനച്ഛന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല് കയറ്റി. തുടര്‍ച്ചയായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കട്ടിലില്‍ മൂത്രം ഒഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും കത്തി ഉപയോഗിച്ച് ആക്രമിച്ചുവെങ്കിലും ഇവർ രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ രത്ലം നഗരത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ മടങ്ങിയെത്തിയ ജാഫര്‍ ഭാര്യ നസ്മയുമായി വഴക്കുകൂടി. ഭാര്യയില്‍ സംശയം വളര്‍ന്നതാണ് വഴക്കിന് കാരണമെന്ന് പൊലീസ് പറയുന്നു.
വഴക്കിനിടെ കുപിതനായ ജാഫര്‍ ഭക്ഷണം വിളമ്പി വച്ചിരുന്ന പാത്രം വലിച്ചെറിഞ്ഞു. തുടര്‍ന്ന് അടുക്കളയില്‍ പോയി പാത്രം കഴുകി വെയ്ക്കുന്നതിനിടെ അലമുറിയിട്ട് കരയുന്നത് കേട്ട് ഓടിയെത്തിയ നസ്മ മകനെ ജാഫര്‍ മര്‍ദ്ദിക്കുന്നതാണ് കണ്ടത്. രണ്ടുദിവസം മുന്‍പ് കിടക്കയില്‍ മൂത്രം ഒഴിച്ചതാണ് ജാഫറിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂല് കയറ്റുന്നതാണ് ഭാര്യ കണ്ടത്. നൂറിന്റെ രക്ഷയ്ക്കായി ഓടിയെത്തിയ നസ്മയെയയും ജാഫര്‍ ആക്രമിച്ചു. അതിനിടെ അഞ്ചുവയസുകാരനെ മര്‍ദ്ദിക്കുന്നത് തുടരുകയും ചെയ്തു. കുട്ടിക്ക് മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റു. കുട്ടി കരച്ചില് നിര്‍ത്തിയതോടെ ജാഫര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉടനെ കുട്ടിയെയും എടുത്ത് നസ്മ ആശുപത്രിയില്‍ പോയെങ്കിലും മരിച്ചിരുന്നു.
Discussion about this post