ഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഗൂഡാലോചന നടത്തിയ സംഭവത്തിൽ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഫോണ്‍ പോലിസ് പിടിച്ചെടുത്തു.
കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎ പ്രകാരമാണ് ഉമര്‍ ഖാലിദിനെതിരേ കേസെടുത്തത്. മുന്‍കൂട്ടി തീരുമാനിച്ച ഗൂഡാലോചനയുടെ ഫലമാണ് ഏറ്റുമുട്ടലെന്ന് എഫ്ഐആറില്‍ പോലിസ് പറഞ്ഞിരുന്നു. ഇത് ഉമര്‍ ഖാലിദും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് നടത്തിയതെന്നാണ് പറയുന്നത്.
കലാപവുമായി ബന്ധപ്പെട്ട് യുനൈറ്റഡ് എഗെയിന്‍സ്റ്റ് സ്ഥാപകന്‍ ഖാലിദ് സെയ്ഫിയെ ജൂണില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സസ്പെന്‍ഷനിലായ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും ഉമര്‍ ഖാലിദും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ ഖാലിദ് സെയ്ഫി നിര്‍ണായക പങ്ക് വഹിച്ചുവെന്നായിരുന്നു ആരോപണം. ഉമര്‍ ഖാലിദും താഹിര്‍ ഹുസൈനും തമ്മിലുള്ള കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള പദ്ധതി സുഗമമാക്കിയതായി പോലിസ് ആരോപിക്കുന്നു.
കലാപത്തിന് ഫണ്ടും സൗകര്യങ്ങളും നല്കാന് പോപുലര്‍ ഫ്രണ്ട് തയാറായതിനാല്‍ ഫണ്ടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് ഈ യോഗത്തില്‍ ഉമര്‍ ഖാലിദ് താഹിറിനും സംഘത്തിനും ഉറപ്പ് നല്‍കിയതായി ഡല്‍ഹി പൊലിസ് ആരോപിക്കുന്നു.
Discussion about this post