ഭോപ്പാല്‍: രാമക്ഷേത്ര പുനർനിർമ്മാണത്തിനായി 1992 മുതൽ ഭക്ഷണം ഉപേക്ഷിച്ച് വ്രതമെടുത്ത് രാമ ഭക്തയായ ഊര്‍മിളാ ദേവി കാത്തിരിക്കുകയാണ്. രാമക്ഷേത്രം പണിയുന്നത് കാണുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം. കഴിഞ്ഞ 28 വര്‍ഷമായി മധ്യപ്രദേശില്‍ നിന്നുള്ള 82 കാരിയുടെ ഭക്ഷണം പഴങ്ങള്‍ മാത്രമാണ്.
ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശിലാസ്ഥാപനം നടക്കുന്നതിന്റെ സന്തോഷത്തിലാണ് രമാദേവി ഇപ്പോള്‍.
54 വയസുള്ളപ്പോഴാണ് രാമക്ഷേത്രം നിര്‍മിക്കാതെ താന്‍ ഇനി ഭക്ഷണം കഴിക്കില്ലെന്ന് രമാദേവി ശപഥം ചെയ്തത്. അയോധ്യയില്‍ നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു രമാദേവി. എന്നാല്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതും ശാരീരിക അവശതകളും ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. സരയു നദി തീരത്തുള്ള രാമക്ഷേത്രം ദര്‍ശിച്ചതിന് ശേഷം മാത്രമെ ഉപവാസം അവസാനിപ്പിക്കുവെന്നാണ് ഊര്‍മിളാ ദേവി പറയുന്നത്.
ക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജ നടക്കുമ്പോള്‍ താന്‍ രാമനാമം ജപിക്കുമെന്ന് ഊര്‍മിളാ ദേവി വ്യക്തമാക്കി.
അതേസമയം വൈകാതെ ഊര്‍മിളാ ദേവി ഉപവാസം അവസാനിപ്പിക്കുമെന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഊര്‍മിളാ ദേവിയെക്കുറിച്ച് ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.
Discussion about this post