അഫ്ഗാനിസ്ഥാനിൽ നടന്ന ജയിൽ ആക്രമണത്തിന് പിന്നിൽ മലയാളി ഐഎസ് ഭീകരനെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. കാസർഗോഡ് സ്വദേശി കെ പി ഇജാസ് ആണ് ചാവേറായത്.
തിങ്കളാഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കാർ ബോംബ് സ്ഫോടനം നടത്തിയശേഷം പിന്നീട് ജയിൽ പൊലീസുകാർക്ക് നേരെ വെടിവയ്പ് നടത്തുകയായിരുന്നു ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഇതിൽ 10 പേർ ഭീകരരാണ്. ഇതു കൂടാതെ അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാസർഗോഡ് നിന്നും ഡോ.കെ പി ഇജാസിനെയും കുടുംബത്തെയും കാണാനില്ലെന്ന് പരാതി ഉണ്ടായിരുന്നു ഇവർ പിന്നീട് ഐഎസിൽ ചേർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Discussion about this post