അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസം ബാധനാഴ്ച നടക്കാനിരിക്കെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദിനെ സ്മരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പുരാവസ്തു ഗവേഷകൻ ശ്രീ കെ.കെ മുഹമ്മദ്… നാളെ അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാന്യാസം നടക്കുമ്പോൾ എങ്ങനെയാണ് ഇദ്ദേഹത്തെ വിസ്മരിക്കാനാവുക.
തന്റെ ജോലിയോട് സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയ ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ തർക്ക മന്ദിരത്തിനു കീഴിലുണ്ടായിരുന്നത് രാമക്ഷേത്രം ആയിരുന്നു എന്ന മഹാസത്യം ഒരുപക്ഷേ തിരസ്കരിക്കപ്പെട്ടു പോയേനെ.
ഒരുവേള ഹിന്ദു സഹോദരന്മാരുമായി അനുരഞ്ജനത്തിൽ പോകുന്നതിനു വേണ്ടി അയോധ്യയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്ന മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കുകയും വർഗീയ വൽക്കരിക്കുകയും ചെയ്ത് രാമക്ഷേത്രത്തിനെതിരായി തിരിച്ചത് ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാരായിരുന്നു. എസ് ഗോപാൽ, റോമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര എന്നീ ജെ.എൻ.യു ചരിത്രകാരന്മാരും ഇർഫാൻ ഹബീബ്, ആർ എസ് ശർമ, അക്തർ അലി, സൂരജ് ഭാൻ , ഡി.എൻ.ഝാ എന്നീ ഇടതു ചരിത്രകാരന്മാരും ചേർന്നാണ് വ്യാജ ചരിത്ര നിർമ്മിതി നടത്തി ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിക്ക് അനാവശ്യവാദം ഉയർത്താൻ പ്രേരണ നൽകിയത്.
ഹിന്ദു സഹോദരങ്ങൾക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ സ്വമേധയാ മുസ്ലിം സഹോദരങ്ങൾ സ്ഥലംവിട്ടു നൽകിയിരുന്നെങ്കിൽ അത് ഇന്ത്യയിലെ ഹിന്ദു മുസ്ലിം ഐക്യത്തെ എത്രമാത്രം ഊട്ടിയുറപ്പിക്കുമായിരുന്നു എന്നാലോചിച്ചു നോക്കൂ. കമ്യൂണിസ്റ്റുകാരാണ് ഈ അവസരം നശിപ്പിച്ചത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി പോകുന്നത് കമ്യൂണിസ്റ്റുകാർ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഭിന്നിപ്പുണ്ടാക്കാൻ അവർ പല കള്ളക്കഥകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. അതിപ്പോഴും നിർബാധം തുടരുന്നു.
അയോധ്യയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കപ്പെടുമ്പോൾ സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തേണ്ടത് ഒരു പേരാണ്.
മുഹമ്മദ്……..
ഇതാണ് ഇന്ത്യ. ഇതാവണം ഇന്ത്യ.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പുരാവസ്തു ഗവേഷകൻ ശ്രീ കെ.കെ മുഹമ്മദ്… നാളെ അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാന്യാസം…
Posted by Sandeep.G.Varier on Tuesday, August 4, 2020
Discussion about this post