ഡൽഹി: ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ റദ്ദാക്കിയിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ പ്രമേയം പാസ്സാക്കിയത്. ജമ്മുകശ്മീരിനെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമായിരുന്നു അത്.
ജമ്മു- കാശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കുകയായിരുന്നു. ഇതോടെ സ്വന്തം ഭരണഘടന തയ്യാറാക്കാന്‍ സംസ്ഥാനത്തെ അനുവദിച്ചു. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. ഇതാണ് ഇല്ലാതായത്.
ഈ സാഹചര്യത്തിൽ, അക്രമങ്ങൾക്കുള്ള സാധ്യത ഒഴിവാക്കാൻ ശ്രീനഗറിൽ കർഫ്യു ഏർപ്പെടുത്തി. ഇന്ന് വിഘടനവാദികൾ അക്രമമഴിച്ചു വിടുമെന്ന് ഇന്റലിജെൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ശ്രീനഗറിൽ കർഫ്യു ഏർപ്പെടുത്തി. കൊറോണ വ്യാപനത്തെ തുടർന്ന് ശ്രീനഗറിൽ ജൂലൈ 31 മുതൽ 5 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളും ആഗസ്റ്റ് 8 വരെ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റ് 5 നാണ് ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയത്.
Discussion about this post