ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിനെ കൊലപ്പെടുത്തിയതാണെന്ന് താരത്തിന്റെ മുന്‍ പേഴ്സനല്‍ അസിസ്റ്റന്റ് അങ്കിത് ആചാര്യ. സുശാന്തിന്റെ വളര്‍ത്തുനായ ഫഡ്ജിന്റെ ബെല്‍റ്റിന് സമാനമാണ് കഴുത്തില്‍ കാണുന്ന പാടുകള്‍. ബെല്‍റ്റ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം സുശാന്തിനെ കെട്ടിത്തൂക്കിയതാണെന്നും അങ്കിത് മാധ്യമങ്ങളോട് പറഞ്ഞു.
സുശാന്ത് ഭായിയെ തനിക്ക് നന്നായറിയാമെന്നും ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് അങ്കിത് പറയുന്നത്.
‘ഇത് കൊലപാതകം തന്നെയാണ്. അദ്ദേഹത്തിന്റെ കഴുത്തില്‍ കണ്ട അടയാളം എന്തിന്റെയാണെന്ന് എനിക്കറിയാം., അത് ഭയ്യയുടെ വളര്‍ത്തു നായ ഫഡ്ജിന്റെ ബെല്‍റ്റാണ്.- അദ്ദേഹം വ്യക്തമാക്കി.
തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തില്‍ ഉണ്ടാകുന്ന മുറിവ് വ്യത്യസ്തമാണ്. യു ഷെയ്പ്പിലാണ് കഴുത്തില്‍ അടയാളം കാണുക, എന്നാല്‍ ഒരാള്‍ കഴുത്തില്‍ കുരുക്കിട്ട് ഞെരിച്ചതാണെങ്കില്‍ അത് ഒ ഷെയ്പ്പിലും സുശാന്ത് ഭയ്യയുടെ കഴുത്തില്‍ കണ്ട അടയാളം ഒ ഷെയ്പ്പില്‍ ഉള്ളതായിരുന്നു. ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയില്‍ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്ത് ഭയ്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ എന്റെ പക്കലുണ്ട്. ആ ചിത്രങ്ങളില്‍ നിന്നാണ് താനിതെല്ലാം കണ്ടെത്തിയതെന്നും അങ്കിത് കൂട്ടിച്ചേര്‍ത്തു.
സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും സുശാന്തിന് നീതി ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും അങ്കിത് പറയുന്നു.
അതേസമയം സുശാന്തിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തുന്നത്.
Discussion about this post