ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം കുറവെന്ന് കണക്കുകള്‍ പുറത്ത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 36 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്ന് ജമ്മു കശ്മീര്‍ പോലീസ് ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 76 ആയിരുന്നു മരണം.
അതേസമയം സൈനികർക്ക് പരിക്കേല്‍ക്കുന്നത് ഈ വര്‍ഷം വര്ധിച്ചതായിട്ടാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 107 സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇത് 138 ആണെന്നും കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശവിരുദ്ധ ഗ്രൂപ്പുകള്‍ക്കെതിരായ നടപടിയും ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ കേന്ദ്രം നിരോധിച്ചതിനേയും തുടര്‍ന്ന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സുരക്ഷാ സേനയുടെ നാശനഷ്ടങ്ങള്‍ ഈ വര്‍ഷം വളരെ കുറവാണെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു.
2019-ൽ ജനുവരി മുതല്‍ ജൂലൈ വരെയുള്ള 389 കേസുകളെ അപേക്ഷിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഈ വര്‍ഷം 102 ആയി കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 73 ശതമാനത്തിന്റ ഇടിവാണുണ്ടായത്. യുഎപിഎ നിയമപ്രകാരം കീഴില്‍ ജമ്മു കശ്മീര്‍ പോലീസ് ഇതുവരെ 261 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 444 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭീകര ബന്ധമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം 124 സംഭവങ്ങള്‍ ജമ്മു കശ്മീരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 198 ആയിരുന്നു. 37 ശതമാനമാണ് കുറവാണ് രേഖപ്പെടുത്തിയത്.
Discussion about this post