കൊല്‍ക്കത്ത: അയോദ്ധ്യയിലെ രാമ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജയ്ക്ക് ആശംസകള്‍ നേര്‍ന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയ്ക്ക് ഭീഷണി. പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന് ജഹാന് കൊല്‍ക്കത്ത സൈബര്‍ സെല്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
ഭൂമി പൂജയ്ക്ക് സാമൂഹിക മാധ്യമത്തിലൂടെയാണ് ഹാസിന് ജഹാന് ആശംസകള്‍ അറിയിച്ചത്. ഇതിന് പിന്നാലെ ഒരു വിഭാഗം ഭീഷണിയുമായി രംഗത്ത് വരുകയായിരുന്നു.
ഭൂമി പൂജയുടെ ആശംസകള്‍ അറിയിച്ച ശേഷം ഒരു വിഭാഗം ആളുകള്‍ തുടര്‍ച്ചയായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നതായി ഹാസിന്റെ പരാതിയില്‍ പറയുന്നു. പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നാണ് ഇവരുടെ ഭീഷണി. ഈ സാഹചര്യത്തില്‍ താന്‍ നിസ്സഹായയാണ്. മകളുടെ ഭാവി ആലോചിച്ച് തനിക്ക് ഉത്ഘണ്ഠയുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള നിരന്തരമായ ഭീഷണി തന്നെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
Discussion about this post