തിരുവനന്തപുരം: സിപിഎം അനുകൂല പ്രവാസി സംഘടനയുടെ വെബിനാറിൽ ഇന്ത്യാവിരുദ്ധ പരമാർശവുമായി ഇടത് ബുദ്ധിജീവി ഭാസുരേന്ദ്ര ബാബു. ഇന്ത്യയിൽ നിന്ന് കേരളം സ്വതന്ത്രമാകണമെന്നാണ് ഭാസുരചന്ദ്ര ബാബു ആവശ്യപ്പെട്ടത്.
മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും. പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണം. നവോദയ കൾച്ചറൽ സെന്റർ ഈസ്റ്റേൺ പ്രോവിൻസ് സംഘടിപ്പിച്ച പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിൽ ബാബു പറഞ്ഞു. ശ്രീരാമജന്മഭൂമിയിൽ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിലായിരുന്നു ആഹ്വാനം.
ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് ഭാസുരേന്ദ്ര ബാബു പറയുന്നത്.
മോഡറേറ്റർമാരോ സംഘാടകരോ പരാമർശത്തെ എതിർക്കാനോ തടയാനോ തയ്യാറായില്ല. ഇടത്-ജിഹാദി അനുയായി സുനിത ദേവദാസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സജീഷ്, കെ. ഗിരീഷ് തുടങ്ങിയവരാണ് ചർച്ചയിലുണ്ടായിരുന്നത്. ഇവരെല്ലാം ചർച്ചയിൽ ഭാസുര ചന്ദ്ര ബാബുവിന്റെ അഭിപ്രായത്തോട് യോജിക്കും വിധം തലയാട്ടിയെന്നും നിലപാടിനോട് അനുകൂലിച്ചു എന്നും ആണ് റിപ്പോർട്ട്.
ശ്രീരാമജന്മഭൂമിയിൽ ക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിലായിരുന്നു ഭാസുരേന്ദ്രബാബു രാജ്യവിരുദ്ധ ആഹ്വാനം നടത്തിയത്. ഇന്ത്യയുടെ ഭൂപടം മാറ്റി വരക്കേണ്ടി വരുമെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് കേരളം വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നുമാണ് പറഞ്ഞത്.
അതേസമയം ഇതിനെതിരെ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്.
Discussion about this post