ഡൽഹി: ഇന്ത്യാ-നേപ്പാൾ ഉഭയകക്ഷി കൂടിക്കാഴ്ച ഉടൻ. ചൈനയുടെ സ്വാധീനത്തിൽപ്പെട്ട് ഇന്ത്യയ്ക്കെതിരായ ചില നീക്കങ്ങൾ ഈ അടുത്ത കാലത്ത് നേപ്പാളിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.ഇതിൻറെ ഭാഗമായി ഇന്ത്യയും നേപ്പാൾ ബന്ധത്തിൽ ചെറിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഓഗസ്റ്റ് 17 നായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ത്യൻ അംബാസഡർ വിജയ് മോഹൻ ക്വാത്രയും നേപ്പാൾ വിദേശകാര്യ സെക്രട്ടറി ശങ്കർ ദാസ് ബൈരാഗിയും ആയിരിക്കും കൂടിക്കാഴ്ച നടത്തുന്നത്.
മെയ് മാസത്തിൽ നേപ്പാൾ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയായിരുന്നു നേപ്പാൾ ഭൂപടം ഉണ്ടാക്കിയത്. ഇതിനെ തുടർന്ന് ഇന്ത്യയും നേപ്പാളും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള പതിവ് ഉഭയകക്ഷി ചർച്ചയുടെ ഭാഗമായാണ് വിജയ് മോഹൻ ക്വാത്രയും ശങ്കർ ദാസ് ബൈരാഗിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഉഭയകകഷി ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വികസന പദ്ധതികൾ അവലോകനം ചെയ്യും.
മെയ് എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉത്തരാഖണ്ഡിലെ ധാർചുലയെ ലിപുലെഖ് പാസുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ 80 കിലോമീറ്റർ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. അതിനു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കമുണ്ടായത്. ചൈനയുടെ പ്രേരണയെത്തുടർന്ന് ഈ പദ്ധതിയെ നേപ്പാൾ ശക്തമായി എതിർത്തു. ഈ റോഡ് നേപ്പാളിലൂടെ കടന്നുപോകുന്നു എന്നാണ് ആരോപണം.
മറുവശത്ത്, കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെ അതിർത്തി മാന്താൻ ചൈനയും ശ്രമിക്കുകയാണ്. ഇതും സംഘർഷത്തിൽ കലാശിച്ചിരുന്നു. ചൈനയുടെ നിർദേശപ്രകാരമാണ് നേപ്പാൾ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയത്. ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നിവ തങ്ങളുടെ ഭൂപ്രദേശമാണെന്ന് വരുത്തിതീർക്കാനാണ് നേപ്പാൾ ഭൂപടം നിർമ്മിച്ചത്. പ്രതിപക്ഷത്തിന്റെ എതിർപ്പു ശക്തമായതോടെ നേപ്പാളിന് രാഷ്ട്രീയ ഭൂപടം പിൻവലിക്കേണ്ടി വന്നു.
Discussion about this post